വാര്‍ഡില്‍ പത്തുവര്‍ഷമായി തുടരുന്ന കമ്മ്യൂണിസ്റ്റു ആധിപത്യം അവസാനിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു വിധി വന്നു. ഇരുപത്തിമൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടു. പരാചയത്തിന്റെ രുചിയറിഞ്ഞത് നാട്ടുപ്രമാണിയുടെ മകള്‍. അവര്‍ക്ക് തോറ്റതില്‍ യാതൊരു പരാതിയുമില്ലായിരുന്നു. വിജയിയായ തന്റെ അയല്‍ക്കാരിയെ നേരിട്ടെത്തി അവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു. എല്ലാം കൊണ്ടും തികച്ചും സാധാരണമായ നടപടിക്രമങ്ങള്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാതത്തിന്റെ നെറുകയില്‍. വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു പ്രകടനമായി ഞങ്ങള്‍ നീങ്ങി. ശാന്തമായ രീതിയില്‍ നടന്ന പ്രകടനം. പെട്ടെന്നാണ് അത് സംഭവിച്ചത്. പരാജയത്തിന്റെ നിരാശയില്‍ ന്നിന്നും ഉടലെടുത്ത പൈശാചിക സ്വഭാവവുമായി പ്രകടനത്തെ ആയുധമുപയോഗിച്ച് നേരിടാന്‍ ഓടിയടുക്കുന്ന ഒരു കൂട്ടം കാമ്മ്യൂനിസ്ടുകള്‍. പ്രവര്‍ത്തകര്‍ ചിന്നഭിന്നമായി നാലുപാടും ഓടി. അനൌന്‍സ്മെന്റ് വാഹനത്തിന്നു ചില്ലില്ലായിരുന്നുവങ്കില്‍ ചീറിയടുത്ത ആ കല്ല് എന്റെ മുഖം വിക്രുതമാക്കിയെനെനെ. രാഷ്ട്രീയത്തിലെ അന്നുവരെ വായിച്ചും കെട്ടും മാത്രം അറിഞ്ഞ ആക്രമണത്തിന്റെ മാര്‍ഗ്ഗം അന്ന് ഞങ്ങളും നേരിട്ടനുഭവിച്ചു. ജീവിതത്തിലാദ്യമായി കാമ്യൂനിസ്ടുകളുടെ തനി നിറം ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. അക്രമികല്‍ക്കാവശ്യമായ ആയുധങ്ങള്‍ തന്റെ വീട്ടില്‍ നിന്നും വൃദ്ധയായ ഒരു സ്ത്രീ എടുത്തു കൊണ്ടുക്കുന്നത് പലരും നേരില്‍ കണ്ടു. സൈക്കിള്‍ ചങ്ങലകളും കുറുവടിയും എടുത്തുകൊടുക്കാന്‍ അവര്‍ കാണിക്കുന്ന ശുഷ്കാന്തി കണ്ടിട്ട് പലരും മൂക്കത്ത് വിരല്‍ വെച്ചു. അതിനു മുമ്പൊരിക്കലും വന്ദ്യ വയോധികയായ ആ സ്ത്രീയ ആരും അത്ര ആവേശത്തോടെ കണ്ടിട്ടില്ല. പെട്ടെന്നുണ്ടായ ഒരാവേശത്തിനായിരുന്നില്ല അവര്‍ അക്രമം അഴിച്ചു വിട്ടത് എന്ന് മനസ്സിലാക്കാന്‍ ആ സംഭവം തന്നെ ധാരാളമായിരുന്നു. അക്രമ രാഷ്ട്രീയത്തിന്റെ പ്രായോഗിക രൂപം നേരില്‍ അനുഭവിച്ച ഞങ്ങള്‍ അല്‍പ്പ സമയത്തെ അന്ധാളിപ്പിന്നു ശേഷം ധൈര്യം വീണ്ടെടുത്തു. മുന്നിലും പിന്നിലും ഓരോ ബസ്സ് പോലീസിന്റെ അകമ്പടിയോടെ അടുത്ത ദിവസം ഞങ്ങള്‍ പ്രകടനം നടത്തുകയും ചെയ്തു.
ഈ സംഭവം നടന്നത് കണ്ണൂരിലോ ഒഞ്ചിയത്തോ ഒന്നുമല്ല. പാണക്കാടിന്നും മലപ്പുരത്തിന്നും ഇടയിലുള്ള ഹാജിയാര്പള്ളി എന്ന സ്ഥലത്താണ്. കമ്മ്യൂണിസ്റ്റു പാട്ടിക്കു വേണ്ടത്ര ശക്തിയോ സ്വാധീനമോ ഇല്ലാത്ത ഒരു പ്രദേശം. ചവിട്ടി നില്‍ക്കാന്‍ ഒരിടം കിട്ടാതെ ഉഴലുകയായിരുന്ന പാര്‍ട്ടിക്ക് നാട്ടിലെ പ്രമുഖനായ ഒരു മുസ്ലിം ലീഗ് നേതാവ് വെച്ചു നീട്ടിയ ഭിക്ഷയില്‍ നിന്നായിരുന്നു അവിടെ ഇടം കിട്ടിയത്. അദ്ദേഹം മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലാനെന്നു മനസ്സിലാക്കാന്‍ 2009 നടന്ന തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വന്നു കമ്മ്യൂനിസ്ടുകള്‍ക്ക്.
മലപ്പുറത്ത് പോലും കമ്മ്യൂണിസ്റ്റുകള്‍ അവസരം കിട്ടുമ്പോഴെല്ലാം അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്നുവങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ വിശിഷ്യാ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ എന്തായിരിക്കും സ്ഥിതി. മനുഷ്യ കുലത്തിന്നെതിരെ യുദ്ധം പ്രഖ്യാപിച്ചു രൂപം കൊണ്ട ഒരു ഭ്രാന്തന്‍ പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളില്‍ നിന്നും വല്ല നന്മയും എപ്പോഴെങ്കിലും പ്രകടമാവുന്നുവങ്കില്‍ അതിലാണ് നാമല്ഭുതപ്പെടെണ്ടത്. ദാര്വ്വിന്റെ തലതിരിഞ്ഞ സിദ്ധാന്തം പ്രയോഗ തലത്തില്‍ കൊണ്ടുവരാന്‍ ബൌദ്ധികമായ ആശയങ്ങള്‍ മെനെഞ്ഞെടുത്ത മാര്‍ക്സും കയ്യൂക്ക് കൊണ്ടു അത് നടപ്പില്‍ വരുത്താന്‍ പണിയെടുത്ത ലെനിനും സ്ടാല്ലിനും ഭീകരന്മാരുടെ കൂട്ടത്തില്‍ ഇടം പിടിക്കാതെ പോയത് ചരിത്രകാരന്മാര്‍ ശരിയായ രീതിയില്‍ ചരിത്രത്തെ വിശകലനം ചെയ്യാന്‍ വൈമനസ്യം കാണിച്ചത് കൊണ്ടാണ്. സ്പൈനിന്റെ തകര്‍ച്ചയോടെ ഇസ്ലാമിക മുന്നെറ്റത്തിന്നു താല്‍ക്കാലികമായി അന്ത്യം കുറിക്കപ്പെട്ടപ്പോള്‍ ലോകത്ത് സ്ഥാപിച്ച വ്യവസ്ഥിധിയുടെ പോരായ്മയായിരുന്നു കമ്മ്യൂണിസത്തിന്റെ പിറവിക്കു ഹേതു എന്നത് നീതിപൂര്‍വ്വകമായ ചരിത്ര വിശകലനമാണ്. മനുഷ്യന്റെ ചിന്തകള്‍ക്കും സ്വാതന്ത്ര്യത്തിന്നും കൂച്ച് വിലങ്ങിട്ട മത പുരോഹിതന്മാര്‍ രാഷ്ടവും തങ്ങളുടെതാണെന്ന് ഖോഷിച്ചു. മനുഷ്യന് നന്മ വരുന്ന സകലതിനെയും അവര്‍ നിരുല്സാഹപ്പെടുത്തി. അന്വേഷണം എന്ന ത്വര ജന്മനായുള്ള മനുഷ്യനെ കയ്യൂക്ക് കൊണ്ടു അവര്‍ നേരിട്ടു. അവന്റെ കണ്ടുപിടുത്തങ്ങളെ മത വിരുദ്ധമെന്ന് മുദ്രകുത്തി അവര്‍ അധിക്ഷേപിച്ചു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി. വരുതിക്ക് നില്‍ക്കാത്തവരെ കൊന്നു തള്ളി. ദേവാലയങ്ങള്‍ കൊലക്കലങ്ങളായി മാറി. അതിന്റെ ചുവരുകള്‍ രക്തക്കറപിടിച്ചു അശുദ്ധമായി. ഈ നരാധമന്മാരുടെ അതിക്രമത്തില്‍ നിന്നുമുള്ള ഒരു മോചനത്തിനായി ലോകം തേങ്ങി. അതിനു വേണ്ടിയുള്ള പ്രയത്നങ്ങള്‍ രഹസ്യമായി നടന്നു. യധാര്‍ത്തമായ മോചനം ഇസ്ലാം വിഭാവനം ചെയ്യുന്ന ലോകക്രമത്തിലൂടെയാനെന്നു മനസ്സിലാകിഞ്ഞിട്ടായിരുന്നില്ല ആ വഴിക്ക് അവരുടെ ചിന്തകള്‍ നീങ്ങാതിരുന്നത്. ഇസ്ലാം വിഭാവനം ചെയ്യുന്ന മാനുഷിക മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരനത്തിലൂടെ തങ്ങള്‍ ഇന്നനുഭവിക്കുന്ന അല്‍പ്പമെങ്കിലും ആയ ആഡംബരങ്ങള്‍ നമുക്ക് നിഷേധിക്കപ്പെടും എന്ന യാഥാര്‍ത്ഥ്യം അവര്‍ക്കറിയാമായിരുന്നു. ലോകം അടക്കി വാഴേണ്ടത് തങ്ങളുടെ ആശയങ്ങളാല്‍ പ്രചോതിതരായ ഒരു വിഭാഗമാവണമെന്നും അതിലൂടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടണമെന്നും അവര്‍ കണക്കു കൂട്ടി. മനുഷ്യ ബുദ്ധിക്കു പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതും അതേ സമയം കേള്‍ക്കുമ്പോള്‍ ഗംഭീരമെന്നു തോന്നുന്നതുമായ ഒരാശയത്തിനു വേണ്ടി അവര്‍ അലഞ്ഞു. ആ അലച്ചില്‍ അവരെ കൊണ്ടു ചെന്നെത്തിച്ചത് പരിണാമ സിദ്ധാന്തത്തിലെക്കാണ്. മനുഷ്യന്‍ കുരങ്ങില്‍ നിന്നും പരിണാമിച്ചുണ്ടായതാനെന്നും നിലനില്‍പ്പിനുള്ള ഏക പോമ വഴി സന്ഖട്ടനമാനെന്നും അവര്‍ വാദിച്ചു. ലോകത്തുള്ള മനുഷ്യരില്‍ ഒരു വിഭാഗം എന്നും അധികാരം കയ്യാളേണ്ടവരാണെന്നും മറു വിഭാഗം ഒന്നുകില്‍ ഭരിക്കപ്പെടെണ്ടാവരാനെന്നും അവര്‍ സമര്‍തിച്ചു. ഭരിക്കപ്പെടെണ്ടാവന്റെ ജീവന് എലികളുടെതിനു സമാനമായ വില മാത്രമേ ഉള്ളുവെന്നും അവര്‍ ഖോഷിച്ചു. പുരാതനരായ ആര്യന്മാരുടെയും അവരുടെ പിന്മുറക്കാരായ സ്പാര്ട്ടന്മാരുടെയും ധീര സാഹിക കഥകള്‍ പറഞ്ഞു അക്രമ വാസന ജന്മനാ കൈവശമുള്ള പാഗന്മാരുടെ പിന്മുറക്കാരെ അവര്‍ ആവേശം കൊള്ളിച്ചു. പിന്നീട് ലോകത്ത് നടന്നത് കൂട്ടക്കുരുതികലായിരുന്നു. ദേവാലയങ്ങളുടെ തിരുമുറ്റത്തു ഒഴുകിയത് ബുദ്ധിജീവികളുടെയും പരിഷ്കര്‍ത്താക്കളുടെയും രക്തമായിരുന്നുവെങ്കില്‍ തെരുവിലൂടെ ഒഴുകിയത് സാധാരണക്കാരനും പാവപ്പെട്ടവനുമായ മനുഷ്യന്റെ രക്തമായിരുന്നു. കബന്ധങ്ങള്‍ കുന്നുകൂടി. വയറില്‍ നിന്നും കുടല്‍ പുറത്തെടുത്തു മരത്തില്‍ കെട്ടിയിട്ടു പാവം മനുഷ്യനെ അവന്‍ ഓടിച്ചു, അവന്റെ ജീവന്‍ നഷ്ടപ്പെടുന്നത് കണ്ടു ആര്‍ത്തട്ടഹസിച്ചു........
..........തുടരും.......(ഇന്ഷ അല്ലാഹ്)



